2015, മാർച്ച് 17, ചൊവ്വാഴ്ച

ഗോവധം

ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ചിലർ മനുസ്മൃതിയിലെയും മറ്റും ശ്ലോകങ്ങളെ വളച്ചൊടിച്ച് ഗോമാസം ഹിന്ദുമതം പ്രോത്സാഹിപ്പിക്കുന്നതായി തെറ്റായി വരുത്തി തീർക്കാൻ ശ്രമിക്കുന്നു..ഏതാണ് ആ ശ്ലോകം ?
മനുസ്മൃതി അദ്ധ്യായം 5 ശ്ലോകം 30 പറയുന്നത് ഇപ്രകാരമാണ്..
''ന അത്താ ദുഷ്യതതന്ന് ആദ്യാന്
പ്രാണിനോ ഹന്യ അഹന്യ അപി
ധാത്രാ ഏവ സൃഷ്ടാ ഹ്യാധ്യാശ്ച
പ്രാണിനോ അത്താര് ഏവച''
വേട്ടക്കാരൻ അവൻെറ ഇരയെ വേട്ടയാടി ഭുജിക്കുന്നതിൽ പാപം ഇല്ല..
ഇവിടെ വേട്ടക്കാരനെയും ഇരയെയും സൃഷ്ടിച്ചത് സ്രഷ്ടാവായ ഈശ്വരനാണ്..ഇതാണ് അതിൻെറ അർഥം
ഓരോ ജന്തുവിനും ഓരോരോ ഇരയെ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്..
ജീവശാസ്ത്രത്തിൽ കുട്ടിക്കാലത്ത് കുട്ടികൾ പഠിച്ചിട്ടുള്ള ജൈവ ചക്രമാണ് ഇവിടെ വ്യംഗ്യമായി പരാമർശിച്ചിരിക്കുന്നത്..
പുല്ല് പുൽച്ചാടി തിന്നുന്നു പുൽച്ചാടിയെ തവള തിന്നുന്നു തവളയെ പാമ്പ് വിഴുങ്ങുന്നു പാമ്പിനെ ഗരുഢൻ ഭുജിക്കുന്നു..ഗരൂഢനെ വീണ്ടും മണ്ണ് എടുക്കുന്നു പുല്ലിനത് വളമായി തീരുന്നു..ഇതാണ് ജൈവ ചക്രം..
ഇവിടെ ഇരയോ വേട്ടക്കാരനോ പാപം ചെയ്യുന്നില്ല..കാരണം ഇത് പ്രകൃതി തന്നെയുണ്ടാക്കിയ നിയമമാണ്..മനുഷ്യനും ഇതുപോലെ ജൈവ ചക്രത്തിൽ വരുന്ന ജന്തുവാണ്..ഒരു ഇരുകാലി മൃഗം..അവന് മാംസഭുക്കിൻെറതായ യാതൊരു സവിശേഷതയും ഇല്ല...ദംഷ്ട്രകളില്ല,കൂർത്ത നഖങ്ങളും ബലിഷ്ഠമായ കൈകളും ഇല്ല..ചോര കണ്ടാൽ ഭയന്ന് കണ്ണു പൊത്തുന്ന പ്രകൃതമാണ് ഒരു സാധാരണ മനുഷ്യ ജീവിയുടെത്..കുരങ്ങിനെ പോലെ തന്നെ ജൈവ ചക്രത്തിൽ ഒരു സസ്യഭുക്കാണ് മനുഷ്യൻ.. എന്നാൽ ഇവിടെ വിമർശിക്കാനായി മാത്രം ജനിച്ച ചിലർ പറയുന്നത്..ഇരയെന്നാൽ മാംസം എന്നാണ്..യഥാർഥത്തിൽ ഇരയെന്നാൽ ഭക്ഷണം എന്നാണർഥം..അതിനെ മാംസം എന്ന് മനപ്പൂർവ്വം അർഥം നൽകിയത് വിമർശിക്കാൻ വേണ്ടി മാത്രമാണ്..അതു പോലെ വേട്ടക്കാരൻ എന്നതിന് മനുഷ്യനെന്ന തെറ്റായ അർഥവും ഇവിടെ നൽകി.. മാനിനെ വേട്ടയാടുന്ന വേട്ടക്കാരനാണ് സിംഹം..
അവിടെ സിംഹം വേട്ടക്കാരനും മാൻ അതിൻെറ ഇരയും(ഭക്ഷണം) ആണ്..അല്ലാതെ മാനെന്നു പറഞ്ഞാൽ മാംസം എന്നാരെങ്കിലും പറയുമോ..പുൽച്ചാടിയുടെ ഇരയാണ് പുല്ല് എന്നു കരുതി പുല്ലിനെ മാംസം എന്നു പറയുമോ..
അപ്പോൾ ഇര എന്ന പദത്തിന് എന്തിനാണ് ഇവർ മാംസം എന്ന ദുരർഥം നൽകുന്നത്?..

സ്വാമി വിവേകാനന്ദനെ ബന്ധപ്പെടുത്തിയാണ് അടുത്ത വിമർശനം..
''പൗരാണിക കാലങ്ങളിൽ പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല.'' - സ്വാമി വിവേകാനന്ദൻ(സന്പൂർണ കൃതികൾ- പുറം 536).
'' വേദ കാലത്ത് ഗോ മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണനെ, ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു.'' - (അതേ പുസ്തകം, പുറം 174).
ഇതാണ് ആ ആരോപണം..
ഇനി നമുക്ക് ശ്രീ സ്വാമി വിവേകാനന്ദൻെറ കൃതികളെ പരിശോധിക്കാം..
അദ്ദേഹത്തിൻെറ കൈപ്പടയിലെഴുതിയ പുസ്തകങ്ങൾ ഇവയാണ്
സംഗീത കൽപതാരു -1887
കർമ്മയോഗ-1896
രാജയോഗ-1896
വേദാന്ത തത്വശാസ്ത്രം-1897
കൊളംബോ മുതൽ അൽമോരവരെയുള്ള പ്രഭാഷണങ്ങൾ-1897
വർത്തമാന ഭാരതം -1899
എൻെറ ഗുരുവിൻെറ ഉദ്ബോധനങ്ങൾ-1899
വേദാന്ത തത്വശാസ്ത്രം -1902
ഇവയാണ് അദ്ദേഹം സ്വന്തം കൈപ്പടയിലെഴുതിയത്..
ഇവിടങ്ങളിൽ എവിടെയെങ്കിലുമോ,അല്ലെങ്കിൽ ഏതെങ്കിലും വേദികളിൽ പ്രഭാഷണ സമയത്തോ സ്വാമി വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞതായി ഒരു തെളിവും ഇല്ല..എന്നാൽ അദ്ദേഹത്തിൻെറ മരണശേഷം അദ്ദേഹത്തിൻെറ വിദേശീയരും സ്വദേശീയരുമായ അനുയായികൾ തയ്യാറാക്കിയ അദ്ദേഹത്തിൻെറ തെരഞ്ഞെടുത്ത കൃതികളിൽ പറഞ്ഞിരിക്കുന്നത്..പലരും ആരോപണങ്ങളായി ഉന്നയിക്കുന്നു എന്നാൽ ഹിന്ദുമതത്തെ പറ്റി പുകഴ്ത്തി ലോക മതമഹാ സമ്മേളനത്തിൽ പ്രസംഗിച്ച് ഊറ്റം കൊണ്ട ഒരു മഹാ പണ്ഡിതൻ സ്വധർമ്മത്തെ ഇത്തരത്തിൽ വിമർശനചുവയോടെ പരാമർശിക്കുമെന്നത് യുക്തിക്ക് നിരക്കാത്തതാണ്..
ലോകത്ത് പല കോണുകളിലും പ്രഭാഷണം നടത്തിയിട്ടുള്ള അദ്ദേഹം പല വേദികളിലും സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്..അവയെ പത്രക്കാരുടെ ഷോർട്ട് കോഡ് ഭാഷയിൽപകർത്തി എഴുതുന്നവരും അദ്ദേഹത്തിൻെറ അനുയായികളായുണ്ടായിരുന്നു..ഇവയെയെല്ലാം ചേർത്ത് ക്രമീകരിച്ച പുസ്തകമാണ് മുകളിൽ പറഞ്ഞത്..എല്ലാം കൂടിക്കലർന്ന് വൈരുദ്ധ്യങ്ങൾ ഒട്ടനവധിയുള്ള പുസ്തകമാണത്..ശ്രോതാക്കളുടെ ചോദ്യമേത് വിവേകാനന്ദൻ നൽകിയ ഉത്തരമെന്ത് എന്നൊന്നും വ്യക്തമായി ചികയാതെ അദ്ദേഹത്തിൻെറ മരണശേഷം അനുയായികൾ തട്ടിക്കൂട്ടിയ പത്തോളം വാല്യങ്ങളുള്ള പുസ്തകമാണ്
സമ്പൂർണ്ണ കൃതികൾ.. കൃസ്തു മരണമടഞ്ഞ് ആയിരത്തി നാന്നൂറു വർഷങ്ങൾക്കുശേഷം കൃസ്ത്യാനിയും ബൈബിൾ പണ്ഡിതനും ചിത്രകാരനുമായ ലിയണാഡോ ഡാവിഞ്ചി ''അന്ത്യ അത്താഴം ''എന്ന തൻെറ ചിത്രത്തിൽ മഗ്ദലന മറിയത്തെ യേശുവിൻെറ ഭാര്യയായി ആരുമറിയാതെ വരച്ചു ചേർത്ത് അതിനു അറുന്നൂറു കൊല്ലംഇപ്പുറം ഒരു എഴുത്തുകാരൻ മഗ്ദലനമറിയം യേശുവിൻെറ ഭാര്യ എന്ന് തൻെറ ഡാവിഞ്ചി കോഡ് എന്ന കൃതിയിൽ പരാമർശിച്ചപ്പോൾ അതിനെ എതിർത്ത മതേതരൻമാരും കമ്മയൂണിസ്റ്റ് കാരും
സ്വാമി വിവേകാനന്ദൻ ഒരിക്കലും സ്വന്തം കൈപ്പടയിലെഴുതിയ പുസ്തകങ്ങളിൽ പറയാത്ത കാര്യങ്ങളെ ചികഞ്ഞെടുത്ത് ഹിന്ദുവിനെ വിമർശിക്കുന്നത്തിനു പിന്നിലെ ചേതോവികാരം എന്താണ്..?? 
ഇന്ദ്രനെയും അഗ്നിയെയും പരാമർശിക്കുന്ന ഋഗ്വേദ സൂക്തങ്ങളെയും വളച്ചൊടിച്ച് അഗ്നിയും ഇന്ദ്രനും മാംസഭുക്കുകളെന്ന് സ്ഥാപിക്കുന്നു ഇവരിൽ ചിലർ..അഗ്നി ഭുജിക്കുന്നു എന്നാൽ എല്ലാത്തിനെയും കൊടും താപത്താൽ ദഹിപ്പിക്കുന്നു എന്നാണ്അർഥമാക്കുന്നത്..അല്ലാതെ അഗ്നി മാംസഭക്ഷണം പാത്രത്തിൽ എടുത്ത് പല്ലു കൊണ്ട് ചവച്ചരച്ചു ഭുജിക്കുന്നതല്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ